കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളിലായി ഭീകരർ മൂന്നുപേരെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ ഫാർമസിസ്റ്റും ഉള്‍പ്പെടുന്നു. ഒരു തെരുവ് ഭക്ഷണ വിതരണക്കാരന്‍, ക്യാബ് ഡ്രൈവര്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്കിലെ ബിന്ദ്രൂ മെഡിറ്റേറ്റ് ഫാര്‍മസി ഉടമയും പ്രമുഖ ബിസിനസ്സുകാരനുമായ മഖാന്‍ ലാല്‍ ബിന്ദ്രുവി (70) നെ രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ ഫാര്‍മസിക്കുള്ളില്‍ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസും സുരക്ഷാ സേനയും സ്ഥലത്തെത്തിയപ്പോഴേക്കും ഭീകരർ രക്ഷപ്പെട്ടു.
കശ്മീരി പണ്ഡിറ്റായ മഖാന്‍ ലാല്‍ ബിന്ദ്രു 1990 കളില്‍ ഭീകരാക്രമണം രൂക്ഷമായ ഘട്ടത്തില്‍ പോലും കശ്മീരില്‍ ഫാര്‍മസി നടത്തിവരുന്നയാളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗര്‍ ഡൗണ്‍ ടൗണിലെ ലാല്‍ ബസാറില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ വീരേന്ദര്‍ പാസ്വാന്‍ എന്ന തെരുവ് ഭക്ഷണവ്യാപാരിയാണ് കൊല്ലപ്പെട്ടത്. ബന്ദിപോറയിലാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു ടാക്‌സി സ്റ്റാന്‍ഡ് യൂണിയന്റെ പ്രസിഡന്റും ഡ്രൈവറുമായ മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ശ്രീനഗറില്‍ നടക്കുന്ന നാലാമത്തെ സിവിലിയന്‍ കൊലപാതകമാണിത്.മൂന്ന് ആക്രമണം നടന്ന പ്രദേശങ്ങളും വളഞ്ഞിട്ടുണ്ടെന്നും ഭീകരരെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
english summary; three Terrorists shot dead in Kashmir
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.