ലോക്ക്ഡൗണിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, ചികിത്സ വൈകിയതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരൻ അമ്മയുടെ കൈകളില്‍ കിടന്ന് മരണപ്പെട്ടു. വീട്ടിലേയ്ക്ക് മടങ്ങാനും ആംബുലൻസ് ലഭിക്കാത്തതിനെ തുടര്‍ന്ന് കിലോമീറ്ററോളം മകന്റെ മൃതദേഹവുമെടുത്ത് ഈ അമ്മയ്ക്ക് നടക്കേണ്ടി വന്നു. കടുത്ത പനിയും ജലദോഷവും ചുമയും കാരണം കഴിഞ്ഞ രണ്ടു ദിവസമായി അവശ നിലയിലായിരുന്നു കുട്ടി. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജഹനാബാദിലെ ആശുപത്രിയിലേക്ക് കുട്ടിയെ ടെംപോയിലാണ് കൊണ്ടുവന്നത്. ഇവിടെ നിന്നും കുട്ടിയെ പട്ന മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
മൃതദേഹവുമായി നടന്ന് പോകുന്ന കാഴ്ച കണ്ട ചിലര്‍ സഹായവുമായി എത്തി എങ്കിലും ഇനി ആംബുലന്‍സിന്റെ ആവശ്യമില്ലെന്ന് കുട്ടിയുടെ അച്ഛൻ ഗിരേജ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്നും ആംബുലൻസ് സൗകര്യം ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ഇയാള്‍ ആരോപിച്ചു. സംഭവത്തില്‍ സദര്‍ ആശുപത്രിയിലെ ഒരു മാനേജരെ സസ്പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാമജിസ്ട്രേറ്റ്
Amid lock down, a mother carried her child’s dead body and walked miles in the absence of ambulance.
Heart wrenching scene from Bihar
pic.twitter.com/rH9FB4BTaL— Ravi Nair (@t_d_h_nair) April 11, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.