ന്യൂഡല്‍ഹി: ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറും വിമാന ജീവനക്കാരും സീറ്റിനെ ചൊല്ലിയുള്ള തർക്കം വിവാദമായതിനു. പിന്നാലെ വിമാനത്തിലെ യാത്രക്കാര്‍ പ്രഗ്യയോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാത്രയ്ക്കിടെ പ്രഗ്യാ സിങ്ങിന്റെ തര്‍ക്കത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാരും വലഞ്ഞു. ഇതോടെയാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യാ സിങ്ങിനു നേരെ യാത്രക്കാര്‍ തട്ടിക്കയറിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹി-ഭോപ്പാല്‍ സ്പൈസ് ജെറ്റ് വിമാനം ശനിയാഴ്ച 40 മിനിറ്റോളമാണ് വൈകിയത്.
താങ്കള്‍ ജനപ്രതിധിയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല താങ്കളുടെ ജോലി. 50 ഓളം യാത്രികര്‍ നിങ്ങള്‍ കാരണം ബുദ്ധിമുട്ട് നേരിടുന്നതില്‍ നിങ്ങള്‍ക്ക് നാണക്കേട് തോന്നുന്നില്ലേ? എന്നിങ്ങനെ ചിലര്‍ പ്രഗ്യാ സിങ്ങിനോട് പൊട്ടിത്തെറിച്ചു. ഇതിനിടെ ചില വനിതാ യാത്രികര്‍ വിമാന ജീവനക്കാരോടും തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.
you may also like this video;
എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരുടെ സമയത്തിന് നിങ്ങള്‍ ഒരു വിലയും നല്കുന്നില്ലേ? എന്തുകൊണ്ടാണ് ഒരു തീരുമാനം എടുക്കാത്തതെന്നും യാത്രകർ ചോദിച്ചു.
വീൽ ചെയർ യാത്രികയായ പ്രഗ്യാ സിംങ് ഠാക്കൂർ 78 പേര്‍ക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാം നിരയിലെ സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അത് എമര്‍ജന്‍സി ഡോറിനടുത്തുള്ള സീറ്റായതിനാല്‍ വീല്‍ ചെയറുകാര്ക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലെ താന്‍ ഇരിക്കൂവെന്ന് പ്രഗ്യാ സിങ് നിര്‍ബന്ധം പിടിച്ചതോടെയാണ് തര്‍ക്കത്തിലെത്തിയത്. എസ്ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രഗ്യാ വിമാനത്താവള ഡയറക്ടര്‍ അനില്‍ വിക്രത്തിനാണ് പരാതി നല്‍കിയത്. വിമാനം ലാന്‍ഡ് ചെയ്തശേഷം പുറത്തിറങ്ങാന്‍ ഇവർ തയാറായില്ലെന്നും അധികൃതര്‍ പറഞ്ഞു.
This wins the Internet:pic.twitter.com/4KFpDpbJYM
— santhoshd (@santhoshd) December 22, 2019