പാകിസ്താൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിലേക്ക് തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യൂസഫ് പത്താനെയാണ് കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ നീക്കം പാർട്ടി നേതൃസംഘത്തെ അറിയിക്കാതെ നടന്നതായി മമത ബാനർജി ആരോപിച്ചു. പാർട്ടിയോട് ചോദിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
അതേസമയം, ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടയിലും സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാക് ഭീകരത തുറന്നുകാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിക്കാത്ത ശശി തരൂരിനെ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിവാദത്തിലേക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.