
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും ചേർന്ന് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു. മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, യു എസ് പശ്ചിമേഷ്യൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേൽ അസംബ്ലിയിൽ ട്രംപ് പങ്കെടുക്കും. കൂടാതെ, ഹമാസ് ബന്ദികളാക്കി മോചിപ്പിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സന്ദർശനത്തിന് ശേഷം വെടിനിർത്തൽ കരാറിന്റെ തുടർചർച്ചകൾക്കായി ട്രംപ് ഈജിപ്തിലേക്ക് പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.