25 April 2024, Thursday

Related news

April 16, 2024
April 11, 2024
April 9, 2024
February 7, 2024
January 8, 2024
January 7, 2024
December 24, 2023
December 11, 2023
December 11, 2023
December 11, 2023

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കാശ്മീര്‍
May 30, 2022 2:21 pm

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍
കൊല്ലപ്പെട്ടു. ഗുന്ദി പോര ഗ്രാമത്തിലാണ് സംഭവം. ഭീകരരുടെ കയ്യില്‍ നിന്നും രണ്ട് എ കെ റൈഫിളുകള്‍ കണ്ടെടുത്തതായും കാശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.പുല്‍വാമയിലെ ഗുന്ദി പോരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്‍ കൂടി ഉണ്ടെന്ന് വിവരം ലഭിച്ചതായും വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.

അതേസമയം ജമ്മു കാശ്മീരില്‍ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ ദിവസം നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
രണ്ടിടങ്ങളിലും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണ്. ജമ്മു കാശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സൈന്യം 10 ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ ഏഴ് ഭീകരര്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളും മൂന്ന് പേര്‍ ജെയ്‌ഷെ ഇ മൊഹമ്മദിലെ അംഗങ്ങളുമാണ്.

Eng­lish Summary:Two mil­i­tants killed in clash­es between secu­ri­ty forces and mil­i­tants in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.