25 April 2024, Thursday

Related news

January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023
October 8, 2023
September 17, 2023
September 15, 2023

കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ശ്രീനഗര്‍
October 30, 2021 11:01 pm

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗറി ജില്ലയിലെ നൗഷേര‑സുന്ദര്‍ബനി മേഖലയില്‍ ലാം സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക സംഘത്തിന്റെ പതിവ് പട്രോളിങിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലഫ്റ്റനന്റ് ഋഷികുമാര്‍, ജവാനായ മന്‍ജിത് സിങ് എന്നിവരെ ഉടന്‍ അടുത്തുള്ള സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനായി ഇന്ത്യന്‍ സൈന്യം തന്നെ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

സ്ഫോടനത്തെക്കുറിച്ച് സൈന്യം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിഹാറിലെ ബെഗുസരായി സ്വദേശിയാണ് ഋഷികുമാര്‍. പഞ്ചാബിലെ ഭട്ടിന്‍ഡയാണ് മന്‍ജിത് സിങിന്റെ സ്വദേശം. നൗഷേര സെക്ടറിലെ പിര്‍പാഞ്ചാല്‍ മേഖലയില്‍ നുഴഞ്ഞുകയറി വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താന്‍ മൂന്ന് ആഴ്ചകളായി സൈന്യം ശ്രമം നടത്തിവരികയാണ്. 18 വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് സൈനികര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. എട്ടുമാസമായി തുടരുന്ന വെടിനിര്‍ത്തലില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പിന് ശമനമുണ്ടായെങ്കിലും മേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതായാണ് കണക്ക്. 

ENGLISH SUMMARY:Two sol­diers mar­tyred in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.