പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ഫോണിലൂടെ സംസാരിച്ചതിന്റെ പേരിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനെ പൊലീസിലേൽപിച്ച് ഊബർ ഡ്രൈവർ. ജയ്പൂരിലെ ബപ്പാഡിത്യ സർക്കാർ എന്ന കവിയെയാണ് ഡ്രെെവർ സാന്താക്രൂസ് വെസ്റ്റ് പൊലീസിന് മുന്നിൽ ഹാജരാക്കിയത്.
രാത്രിയിൽ ജുഹുവിൽ നിന്ന് കുർലയിലേക്ക് ഒരു ഉബർ ടാക്സിയിൽ പോകുകയായിരുന്നുവെന്നും ഷഹീൻബാഗ് അടക്കമുള്ള സിഎഎ പ്രതിഷേധങ്ങളെക്കുറിച്ചും സംസാരിച്ചുവെന്ന് ബപ്പാഡിത്യ സർക്കാർ പറഞ്ഞു. അതിനുപിന്നാലെ ഉബർ ഡ്രൈവർ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും താൻ കമ്മ്യൂണിസ്റ്റാണെന്നും രാജ്യം കത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും ഡ്രെെവർ ആരോപിച്ചുവെന്നും ബപ്പാഡിത്യ കൂട്ടിച്ചേർത്തു.
‘ഇതിനെ ചോദ്യം ചെയ്ത തന്നെ ഉബർ ഡ്രൈവർ ഭീഷണിപ്പെടുത്തി. എന്നാൽ പൊലീസ് അയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. തുടർന്ന് തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലിൽ പൊലീസ് തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും എഴുത്തിനെ കുറിച്ചും, വായനയെ കുറിച്ചും ചോദിച്ചു’- ബപ്പാഡിത്യ പറഞ്ഞു.
Last night, poet @Bappadittoh had a scary episode in Mumbai, at the hands of an @Uber driver and @MumbaiPolice cops (see screenshots): a glimpse of scary India under NPR NRC CAA, where every person will be incentivised to suspect & turn in others & police can harass everyone. pic.twitter.com/OOKUB58BxK
— Kavita Krishnan (@kavita_krishnan) February 6, 2020
English summary: Uber driver took a passenger to police for talking against caa on phone