ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ വീണ്ടും അജ്ഞാത രോഗം. 17 പേരുടെ മരണം നടന്ന് ആറ് മാസത്തിന് ശേഷമാണ് വിവിധ ലക്ഷണങ്ങളോടെ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം 35 പേർ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. ഇത്തവണ, മഞ്ചകോട്ട് തെഹ്‌സിലിലെ കോട്‌ലിപരൻ ഗ്രാമത്തിലാണ് പകർച്ചവ്യാധി പടർന്നുപിടിച്ചത്. നേരത്തെ, 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ മൂന്ന് ബന്ധു കുടുംബങ്ങളിലെ 13 കുട്ടികളും നാല് മുതിർന്നവരും ഉൾപ്പെടെ 17 പേർ 50 ദിവസത്തിനുള്ളിൽ മരിച്ചിരുന്നു.
മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉന്നതതല അന്തർ-മന്ത്രിതല സംഘത്തെ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടിരുന്നു. ജനുവരിയിൽ രജൗരിയിൽ എത്തിയ സംഘത്തിൽ രാജ്യത്തുടനീളമുള്ള ഉന്നത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെട്ടു. പ്രാഥമിക അന്വേഷണങ്ങളിലും സാമ്പിളുകളിലും നിന്ന് രോഗം പകർച്ചവ്യാധി ബാക്ടീരിയ അല്ലെങ്കിൽ വൈറൽ രോഗം മൂലമല്ല ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് ശേഷം, കോട്‌ലിപരൻ ഗ്രാമത്തിൽ ഇപ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാദേശിക ജലസ്രോതസ്സുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.