ലക്നൗ: പൗരത്വ നിയമ ഭേതഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിറോസാബാദ് സ്വദേശി മുക്കിം എന്ന യുവാവാണ് മരിച്ചത്. വയറിലാണ് മുക്കിമിന് വെടിയേറ്റത്. എങ്ങനെ വെടിയേറ്റു എന്നത് വ്യക്തമല്ല. പൊലീസ് വെടിവെച്ചതായി ബന്ധുക്കൾ പറയുന്നു. പൊലീസ് വെടിവെയ്പ്പിലാണ് പ്രതിഷേധക്കാർക്ക് വെടിയേറ്റത്.
രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് എതിരെ പൊലീസ് നോട്ടീസ് നൽകി. ഉത്തർപ്രദേശിലെ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവിശ്യം ശക്തമാവുകയാണ്. പൊലീസ് വെടിവെച്ചില്ല എന്ന വാദം നൽകുമ്പോഴും വെടിവെച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.