അശ്ലീല വെബ് സൈറ്റുകൾക്കായുള്ള വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇഡി 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി. അന്താരാഷ്ട്ര അശ്ലീല വെബ്സെറ്റുകൾക്കായി വീഡിയോ നിർമ്മിക്കുന്ന ദമ്പതികളെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നോയിഡയിലെ ഫ്ലാറ്റിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. വിപണി ഗവേഷണം, പരസ്യം തുടങ്ങിയതിന്റെ പേരിലാണ് പണം ഇന്ത്യയിലേക്ക് എത്തിച്ചത്. സൈപ്രസ് ആസ്ഥാനമായി ടെക്നീഷ്യസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം നൽകിയത്. ഈ കമ്പനിയാണ് എക്സ്മാസ്റ്റർ ഉൾപ്പെടെ പോൺ സെറ്റുകളുടെ ഉടമസ്ഥർ. സമാനമായി പോൺ സൈറ്റുകൾക്ക് ഇന്ത്യൻ കണ്ടന്റ് നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.