വിട്രിക്സ് സീൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീകളെ അപമാനിക്കുന്ന വിജയ് പി നായർ ലക്ഷണമൊത്ത സംഘിയും അപകടകാരിയായ ലൈംഗിക മനോരോഗിയും. മുഖം കാണിക്കാതെ യൂട്യൂബിലൂടെ പലരും ലൈംഗിക വൈകൃതങ്ങൾ പങ്കുവെക്കുമ്പോൾ നേരിൽ വന്ന് ഇതെല്ലാം പറയുന്നു എന്നതിലൂടെയാണ് ലൈംഗിക മനോരോഗികളായ വലിയൊരു വിഭാഗം ആളുകളുടെ പ്രിയം ഇയാൾ പിടിച്ചു പറ്റിയത്. നിലവിൽ തല്ലു കൊണ്ട വീഡിയോയിലും ഭീകരമായ നിരവധി വീഡിയോകളാണ് ഇതിന് മുമ്പ് ഇയാൾ പുറത്തുവിട്ടിട്ടുള്ളത്.
ഇതേ സമയം തന്നെയാണ് ഇയാൾ ആർ എസ് എസിന്റെ കേസരി ഉൾപ്പെടെയുള്ള മാസികകളിലും ഇയാൾ സംഘപരിവാർ അനുകൂല ലേഖനങ്ങൾ എഴുതുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇയാളെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ ബി ജെ പി നേതാക്കൾ ഉൾപ്പെടെ തയ്യാറാവാത്തത്. ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ള സംഘപരിവാർ അനുകൂലികളും കടുത്ത സ്ത്രീ വിരുദ്ധനായ പി സി ജോർജും പരോക്ഷമായി ഇയാളെ അനുകൂലിക്കുകയാണ്. സംഘ പരിവാർ പ്രവർത്തകരാവട്ടെ ഇയാളെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തെത്തുന്നത്. പല സംഘപരിവാർ ഗ്രൂപ്പുകളും വിജയ് പി നായരേക്കാൾ വികൃതമായ രീതിയിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരെ പരിഹസിക്കുന്നത്.
പല വർത്തമാനകാല സംഭവങ്ങളിലേതുപോലെ സംഘപരിവാർ പ്രചാരണം അതേപടി ഏറ്റെടുക്കുകയാണ് കോൺഗ്രസ് — ലീഗ് പ്രവർത്തകരും. വിജയ് പി നായർ സംഘപരിവാർ മനസുള്ളവനാണെന്ന് അറിഞ്ഞിട്ടും കടുത്ത സ്ത്രീവിരുദ്ധത കൊണ്ടാണ് കോൺഗ്രസ് — ലീഗ് പ്രവർത്തകരെ ഈയൊരു അവസ്ഥയിൽ എത്തിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. ഇയാൾക്ക് അടി കിട്ടിയില്ലായിരുന്നെങ്കിൽ ചാനൽ ചർച്ചകളിൽ ഫെമിനിസ്റ്റ് നിരീക്ഷകനായും ജട്ടി നിരീക്ഷകനായും ഇയാൾ എത്തുമായിരുന്നെന്നാണ് പലരും പരിഹസിക്കുന്നത്. ഫെമിനിസ്റ്റുകളെയാണ് ഇയാൾ അധിക്ഷേപിച്ചതെന്നതിലാണ് യാഥാസ്ഥിതികരായ പലരും ഇയാൾക്ക് പിന്തുണ നൽകുന്നത്. എന്നാൽ കുടുംബ വ്യവസ്ഥയെ തന്നെ താഴ്ത്തിക്കെട്ടുന്ന പല വീഡിയോകളും ഇയാൾ പുറത്തിറക്കിയിട്ടുണ്ട്. അതിനെയെല്ലാം സംഘപരിവാർ പ്രവർത്തകർ അനുകൂലിക്കുന്നുണ്ടോ എന്നും ചോദ്യം ഉയരുന്നു.
നേരത്തെയുള്ള ഒരു വീഡിയോയിൽ അമ്മയും മകനുമായുള്ള ശാരീരിക ബന്ധത്തെക്കുറിച്ചാണ് ഇയാൾ പറയുന്നത്. ഇതിനെത്തുടർന്ന് തന്നെ വിളിച്ച ഒരാൾക്ക് അമ്മയുമായി ശാരീരിക ബന്ധം പുലർത്താനുള്ള ടെക്നിക്കുകൾ താൻ പറഞ്ഞു കൊടുത്തെന്ന് ഇയാൾ അഭിമാനത്തോടെ പറയുന്നു. നായരുടെ വീഡിയോ കണ്ട ഒരാൾ തന്റെ അമ്മയ്ക്കും തന്നോട് ഇത്തരമൊരു താത്പര്യമുണ്ടെന്ന സംശയം പങ്കുവെക്കുകയാണ്. തുടർന്നാണ് താനയാൾക്ക് ഇക്കാര്യത്തിൽ അറിവു പകർന്നു നൽകിയതെന്ന് നായർ വ്യക്തമാക്കുന്നു. പിന്നീട് അമ്മയുമായി താൻ ശാരീരിക ബന്ധം പുലർത്തിയെന്ന് പറഞ്ഞ് മകൻ വിളിച്ചെന്ന് വീഡിയോയിലൂടെ അറിയിക്കുന്ന ഇയാൾ അമ്മയും മകനും തമ്മിലുള്ള ശാരീരിക ബന്ധം ഒരു പോൺ വീഡിയോയിലെന്നതുപോലെ വിവരിക്കുകയാണ്. ലൈംഗിക കാര്യങ്ങൾ ശാസ്ത്രീയമായി താൻ പറഞ്ഞു കൊടുത്തതുകൊണ്ട് മകനും അമ്മയുമായുള്ള ശാരീരിക ബന്ധം വലിയ വിജയമായെന്നും ഇയാൾ അഭിമാനത്തോടെ പറയുന്നു.
ഇത്തരത്തിൽ ഇല്ലാത്ത സംഭവങ്ങൾ അശ്ലീലമായി വിവരിക്കുന്ന ഇയാൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ കൊണ്ടുചെന്നെത്തിക്കുന്ന ക്രിമനൽ കുറ്റങ്ങളാണ് കുറച്ചു നാളായി ചെയ്തു കൊണ്ടിരിക്കുന്നത്. ലൈംഗിക കുറ്റകൃതങ്ങൾക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു കൊടും കുറ്റവാളിക്ക് വേണ്ടിയാണ് പലരും സംസാരിക്കുന്നതെന്നാണ് ഏറെ ദൗർഭാഗ്യകരം. മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്ന് അക്ഷേപിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ ശക്തമായ ജനരോഷമുയർന്നത്. എന്നാൽ അതിനപ്പുറം കേരളം കണ്ട ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയാണ് ഇയാളെന്നതാണ് യാഥാർത്ഥ്യം.
ENGLISH SUMMARY:Vijay P Nair is a sexual psychopath
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.