എം ജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മൃഗീയമായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എ ഐ എസ് എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സെനറ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്കെതിരെ എഐഎസ്എഫ് പ്രവർത്തകർ മത്സരിച്ചതാണ് ആക്രമണത്തിന് കാരണം.
സെനറ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്കെതിരെ മത്സരിച്ചത് എ ഐ എസ് എഫ് പ്രവർത്തകർ മാത്രമായിരുന്നു. വിദ്യാർത്ഥിനികളെ ഉൾപ്പെടെ മൃഗീയമായി മർദ്ദിച്ച എസ് എഫ് ഐ ആക്രമണം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമലും സെക്രട്ടറി അസ്ലംഷായും പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.