രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സുപ്രീം കോടതിയിൽ ഹർജി നൽകി. ജനങ്ങളുടെ എതിർപ്പും ജെപിസി അംഗങ്ങളും മറ്റ് കക്ഷികളും ഉന്നയിച്ച എതിർപ്പുകളും വേണ്ടത്ര പരിഗണിക്കാതെയാണ് ബിൽ കേന്ദ്ര സർക്കാർ പാസാക്കിയത്. സിപിഐയുടെ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങളും പരിഗണിച്ചില്ല.
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ സിപിഐയും പിന്തുണച്ചിരുന്നു. ഈ നിയമം ഉടൻ നടപ്പാക്കുകയാണെങ്കിൽ, തമിഴ്‌നാട്ടിലെ ഏകദേശം അമ്പത് ലക്ഷത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഇരുപത് കോടിയോളം വരുന്ന മുസ്ലിം ജനവിഭാഗത്തെയും സാരമായി ബാധിക്കും. അതിനാൽ വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.