തൊടുപുഴ: ആറ് മാസം ചികിത്സിച്ചിട്ടും യുവതിയുടെ മുഖത്തെ നീര് മാറിയില്ല. ഒടുവിൽ കണ്ടു പിടിച്ചത് ഞെട്ടിക്കുന്ന കാരണം. കണ്ണിനും, മൂക്കിനും ഇടയില്‍ നീരുമായാണ് കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയിയുടെ ഭാര്യ ധന്യ(36) ആശുപത്രിയിലെത്തിയത്. തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്. ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.
you may also like this video
ഒടുവിൽ ഇവിടത്തെ ഡോക്ടർ പോളാണ് യുവതിക്ക് ബാധിച്ച അസുഖം കണ്ടുപിടിക്കുന്നത്. ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഡോക്ടർ മനസിലാക്കി. രോഗം മറ്റൊന്നുമല്ല. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെഴകലില്‍ നിന്നോ, മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ വളരെ നേർത്ത ഒരു തരം വിര യുവതിയുടെ മുഖത്ത് കയറിക്കൂടിയതാണ്. കണ്ണിൽ നിന്നും ഇറങ്ങി മുക്കിനടുത്ത് എത്തിയതാകാം എന്നാണ് ഡോക്ടർ പറയുന്നത്. ഒടുവില്‍ കണ്ണിനും മൂക്കിനും ഇടയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അര സെന്റീ മീറ്റര്‍ നീളമുള്ള നൂല്പുഴുവിനെയാണ് പുറത്തെടുത്തത്. വളരെ നേർത്ത പുഴു ആയതിനാലാണ് സ്കാനിങ്ങുകൾ നടത്തിയിട്ടും പുഴുവിനെ തിരിച്ചറിയാൻ സാധിക്കാതിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.