അങ്കമാലി: റോഡിലെ കുഴി തീർത്ത അപകടത്തിൽ മറ്റാരു ജീവൻ കൂടി പൊലിഞ്ഞു. അമ്മുമ്മയ്ക്ക് അന്ത്യ ചുംബനം നൽകി വീട്ടിലേക്ക് മടങ്ങവെ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു. പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് മറിഞ്ഞു. ടാങ്കർ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി.
ജിമേഷിന്റെ അമ്മയുടെ മാതാവിന് അന്ത്യചുംബനം നൽകി പിതാവിനെ മരണ വീട്ടിലേക്ക് കൂട്ടുക്കൊണ്ടു പോവാനായി വീട്ടിലേക്ക് വരികയായിരുന്നു യുവാവ്. എറണാകുളം ചാവറ ഇൻസ്റ്റിറ്റിയൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് ജിമേഷ്. ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.