യുവാവിന്റെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഒരു കുടുംബത്തിന്റെ അത്താണിയായ ചോറ്റുപാറ പൊയ്കയില്‍ വര്‍ഗീസ് പി.വി(ബിബിന്‍, 29) ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അത്യാവശ്യമാണ്. ഇതിലേയ്ക്കായാണ് സുമനസ്സുകളുടെ സഹായ ഹസ്തം തേടുന്നത്. മൂന്ന് വര്‍ഷമായി ഡയാലിസിസിലൂടെയാണ് ബിബിന്‍ ജീവിതം മുന്നോട്ടുനീക്കുന്നത്. വര്‍ഷങ്ങളായുള്ള ചികിത്സ മൂലം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലായി. ഇനിയുള്ള പോംവഴി കിഡ്‌നി മാറ്റിവയ്ക്കലാണ്. അടുത്ത മാസം നാലിന് നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമായി 30 ലക്ഷത്തോളം രൂപ ആവശ്യമാണ്.
ഭാര്യയും അഞ്ചുവയസ് മാത്രമുള്ള കുട്ടിയും അടങ്ങുന്ന ഈ കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. ഉദാരമനസ്‌കരുടെ സഹായംകൊണ്ടാണ് ഇതുവരെയുള്ള ചികിത്സകള്‍ നടത്തിയത്. എഴുകുംവയലിലുള്ള ബിബിന്റെ സുഹൃത്ത് കിഡ്‌നി ദാനം ചെയ്യാന്‍ തയാറാണ്. എന്നാല്‍ ചികിത്സയ്ക്കായുള്ള 30 ലക്ഷം രൂപയോളം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ബിബിന്റെ കുടുംബം. ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി പ്രാദേശിക തലത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ബിബിന്റെ ഭാര്യയുടെയും സഹായസമിതി ഭാരവാഹികളുടെയും പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.