18 April 2024, Thursday

Related news

April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024
April 6, 2024
April 5, 2024

ഭർത്താവ് മരിച്ച് അഞ്ച് ദിവസത്തിനുശേഷം യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്‍തു

Janayugom Webdesk
September 12, 2021 3:29 pm

പോത്തൻകോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുൻപ് മുട്ടത്തറയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ ക്ലാസിൽ കൊണ്ടാക്കി തിരികെ വരുന്ന വഴി സൂരജിൻ്റെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. സൂരജിൻ്റെ മരണശേഷം ആകെ ത‍ക‍ർന്ന നിലയിലായിരുന്നു മിഥുനയെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുല‍ച്ചെ രണ്ട് മണിയോടെയാണ് ഭർത്താവിൻ്റെ വീട്ടിൽ നിന്നും മിഥുനയെ കാണാതായത്. തുട‍ർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ പാറക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ഏഴ് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പോസ്റ്റ്മോ‍ർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച മിഥുനയുടെ മൃതദേഹം നടപടികൾ പൂ‍ർത്തിയാക്കിയ ശേഷം സ്വദേശമായ മുരിക്കുംപുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline num­ber: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) ‑048–42448830, മൈത്രി ( കൊച്ചി )- 0484–2540530, ആശ്ര (മുംബൈ )-022–27546669, സ്നേഹ (ചെന്നൈ ) ‑044–24640050, സുമൈത്രി -(ഡല്‍ഹി )- 011–23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) ‑040–66202000)

 

eng­lish summary;young women found dead in pond after the death of her husband
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.