പ്രണയം തകർന്നതിന്റെ വാർഷികം നാടിന് കൗതുക കാഴ്ചയൊരിക്കിക്കൊണ്ട് ആഘോഷിച്ചൊരു യുവാവ്. 666 ചുവന്ന ബലൂണുകൾ മണിക്കൂറുകളെടുത്ത് ഊതിവീർപ്പിച്ച് പച്ചവിരിച്ച പാടത്തിലൂടെയുള്ള റോഡരികിൽ കെട്ടിത്തൂക്കിയായിരുന്നു, ‘തേപ്പുകാരി‘യോടുള്ള പൂർവകാമുകന്റെ മധുരപ്രതികാരം. തൃശൂർ കുറ്റുമുക്ക് നെട്ടിശേരിയിലാണ് ഈ അപൂർവ കാഴ്ച അരങ്ങേറിയത്.
666 ചുവന്ന ബലൂണുകളാണ്. കാരണം ചോദിച്ചവരോടുള്ള മറുപടി ഇങ്ങനെ: ‘ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേന്ന്’.
പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുന്ന ഇക്കാലത്ത് ചുവന്ന ഹൃദയം പോലുള്ള ബലൂണുകൾ ഉയർത്തി വികാരം പ്രകടിപ്പിച്ച യുവാവ് ഇതുകൂടി പറഞ്ഞു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’.കഴിഞ്ഞദിവസം രാവിലെയാണ് ഒരു വലിയ പെട്ടിനിറയെ ബലൂൺ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകൾ ഓരോന്നായി ഊതി നിറച്ചു കെട്ടി.666 ബലൂണുകൾ ഊതി നിറയ്ക്കാൻ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു. ബലൂൺ കെട്ടിത്തീർന്നയുടൻ കക്ഷി സ്ഥലം വിടുകയും ചെയ്തു.
പ്രണയ നൈരാശ്യത്തിൽ കാമുകിയെ കുത്തിക്കൊല്ലുകയും വെടിവെച്ചു കൊല്ലുകയും ആസിഡ് ഒഴിച്ച് ആക്രമിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് പ്രണയം തകർന്ന വാർഷികത്തിൽ ഊതി വീർപ്പിച്ച ബലൂണുകളിൽ ഓർമകളെ കാറ്റിൽപറത്തിയ യുവാവ് വേറിട്ട കഥാപാത്രമാവുകയായിരുന്നു.
english summary;youth fills 666 red baloons in the memory of break up
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.