28 March 2024, Thursday

Related news

January 22, 2024
January 17, 2024
January 17, 2024
January 14, 2024
January 7, 2024
December 30, 2023
November 22, 2023
November 12, 2023
November 12, 2023
October 24, 2023

കാനഡയില്‍ സോംബി രോഗം പടരുന്നു: ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍, ആശങ്ക

Janayugom Webdesk
ടോറന്‍റോ
April 13, 2022 10:08 am

കാനഡയിൽ മാനുകളില്‍ സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്‌കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. രോഗം ബാധിച്ച് നിരവധി മാനുകളാണ് ചത്തതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മാനിറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാരകമായ രോഗമാണെങ്കിലും ഇതിനിതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്‍റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്‍റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
1960കളിലും അമേരിക്കയിൽ സോംബി രോഗം സ്ഥിരീകരിച്ചു. പിന്നീട് 2005ൽ ആൽബർട്ടയിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Zom­bie out­break in Cana­da: Health concerns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.