Site icon Janayugom Online

ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്

ഇന്ത്യൻ മരുന്ന് കമ്പനി നിർമിച്ച കഫ് സിറപ്പിന് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പുമായി ഇറാഖിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യൻ നിർമിത മരുന്നുകൾക്ക് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.

‘കോൾഡ് ഔട്ട്’ എന്ന സിറപ്പിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്നിന്റെ നിർമാണം. ‘പരിശോധനയ്ക്കായി സമർപ്പിച്ച ‘കോൾഡ് ഔട്ട്’ കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും (0.25%), എത്തിലീന്‍ ഗ്ലൈക്കോളും (2.1%) കണ്ടെത്തി. അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ജീവന് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന ഘടകങ്ങളാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളും, എത്തിലീന്‍ ഗ്ലൈക്കോളും. വയറുവേദന, ഛർദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, സ്ഥിരതയില്ലാത്ത മാനസികാവസ്ഥ, മരണത്തിന് കാരണമാകുന്ന വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് വരെ ഈ മരുന്നിന്റെ ഉപയോഗം കാരണമാകും. കുട്ടികളിൽ ഈ മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

Eng­lish summary;Can cause seri­ous health prob­lems; WHO bans Indi­an cof­fee syrup in Iraq

you may also like this video;

Exit mobile version