തെലങ്കാനയിൽ നിയമം കയ്യിലെടുത്ത് ആർഎസ്എസ്; പൊലീസിനോപ്പം സംഘികൾ
ലോക്ക് ഡൗണിനിടെ റോഡുകളിൽ ലാത്തി പിടിച്ച് പരിശോധന നടത്തുന്ന ആർഎസ്എസ് പ്രവർത്തകരുടെ ചിത്രങ്ങൾ
ചെരുപ്പും കോവിഡ് വാഹകരോ? വായുവില്‍ 13 അടി വരെ കോവിഡ് രോഗാണു സഞ്ചരിക്കുമെന്ന് പുതിയ പഠനം
കൊറോണ വൈറസ് 13 അടി(4 മീറ്റര്‍) ദൂരത്തില്‍ വരെ കോവിഡ് രോഗാണു സഞ്ചരിക്കുമെന്ന്
EDITOR’S
PICK
ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുക; പ്രതിരോധ ചെലവുകൾ കുറയ്ക്കുക
By Anjali C Pസാമ്പത്തിക തകര്‍ച്ചയില്‍ കേരളത്തിന്റെ റൂട്ട്മാപ്പ്
By Anooja ThampyWORLD
NEWS
ചെരുപ്പും കോവിഡ് വാഹകരോ? വായുവില്‍ 13 അടി വരെ കോവിഡ് രോഗാണു സഞ്ചരിക്കുമെന്ന് പുതിയ പഠനം
By Vijaya Sreeകൊറോണ വൈറസ്: തിരുവനന്തപുരം സ്വദേശി ബ്രിട്ടനിൽ മരിച്ചു
By Mahitha Kപ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിൻറെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും ഇവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഉണ്ടാക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 14 ന് ശേഷം അതിഥി തൊഴിലാളികൾക്ക് മടങ്ങാനായി നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിൽ കേന്ദ്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നൽകുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.
English summary: The special train is not practical for guest workers to return to their
you may also like this video
MOST
TRENDING
വരുന്നത് മൺസൂൺ കാലം: ഇനി വേണ്ടത് കൂടുതൽ ജാഗ്രതയും മുൻകരുതലുകളും!
കോവിഡ് 19 കാലത്ത് ലോകത്തെ പല വമ്പൻ രാജ്യങ്ങളും പകച്ച് നിന്നപ്പോൾ വളരെ കാര്യക്ഷമമായി മലയാളി അതിനെ നേരിട്ടു കൊണ്ടിരിക്കുന്നു. നിപയും പ്രളയവും ഒക്കെ കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും കേരള ജനതയുടെയും നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഉദ്യോഗസ്ഥരുടെയും പിന്തുണ നമ്മളെ മുന്നോട്ടു തന്നെ വിജയകരമായി നയിച്ചു. എന്നാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് വരാനിരിക്കുന്ന ഒരു പ്രതിസന്ധി ഒന്നര മാസം കഴിഞ്ഞെത്താനിരിക്കുന്ന മൺസൂൺ ആണ്. പനിയും മറ്റ് മഴക്കാല രോഗങ്ങളും പടരുവാൻ സാധ്യത…
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് മൂന്ന്, കണ്ണൂര്‍ രണ്ട്, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടു പേര് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 27 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവര്‍ 124 പേരാണ്. 126 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവര്‍ 1,29,751 ആളുകളാണ്.
ജനുവരി…
Sports
കോവിഡ് 19 വൈറസ് കാരണം ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടർ 17 വനിത ഫുട്ബോള്‍ ലോകകപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫിഫ വ്യക്തമാക്കി. കൊൽക്കത്ത, ഗുവാഹട്ടി, ഭുവനേശ്വർ, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബർ 2 മുതൽ 21 വരെയാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.
16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ഇന്ത്യ ഇതാദ്യമായാണ് അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടുന്നത്. ഇന്ത്യയെ കൂടാതെ ജപ്പാനും ഉത്തര കൊറിയയുമാണ് ടൂര്‍ണമെന്റില്‍ യോഗ്യത നേടിയത്.
അതേസമയം കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് പാനമയിലും കോസ്റ്റാറിക്കയിലുമായി ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്.
English Summary; Corona virus: U‑17 Women’s World Cup In India Postponed
YOU MAY ALSO LIKE THIS VIDEO
Life Style
കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി അമരന്ത് ചീര അഥവാ മുള്ളന്ചീര ഉപയോഗിക്കുന്നതു അത്യുത്തമമാണെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായുളള കൃഷി വിജ്ഞാന് കേന്ദ്രം അറിയിപ്പില്‍ പറയുന്നു. വളരെ കുറച്ചു കാലറികള്‍ മാത്രം അടങ്ങിയിട്ടുള്ള ചീരയില്‍ വിറ്റാമിനുകളും, ധാതുക്കളും, നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. ചീര മാത്രമല്ല, ഇല കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിത വണ്ണം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സാധിക്കും.
ആരോഗ്യം തരും ഇല വര്‍ഗ്ഗങ്ങള്‍
പാലക്, മുരിങ്ങയില, ഉലുവയില തുടങ്ങിയവ വളരെ പ്രസിദ്ധമാണെങ്കിലും, ‘ചൗഹമ ലായ്’ എന്നറിയപ്പെടുന്ന അമരന്ത് പിന്‍സീറ്റ് എടുത്തിട്ടുണ്ട്. മുള്ളന്ചീര പ്രധാനമായും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലും ദക്ഷിണേന്ത്യയുടെ തീരങ്ങളിലും കാണപ്പെടുന്നു. സ്വര്‍ണ്ണം, ചുവപ്പ്, പച്ച മുതല്‍ ധൂമ്രനൂല്‍ വരെ വിവിധ നിറങ്ങളില്‍ ഇവ വളരുന്നു. മുന്‍കാലങ്ങളില്‍ ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ പ്രധാന ഭക്ഷണമായിരുന്നു അമരന്ത് വിത്തുകള്‍. അമരന്ത് വിത്തുകള്‍ക്ക് ആരോഗ്യഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അവ ഒരു സൂപ്പര്‍ഫുഡ് എന്നറിയപ്പെട്ടു.
എന്തുകൊണ്ടാണ് മുള്ളന്ചീര നാം ശീലമാക്കേണ്ടത് ?
അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയതായി ഗവേഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമരന്ത് ഇലകളുടെ ജനപ്രീതി വീണ്ടും ഉയര്‍ന്നിരുന്നു. ഇലകള്‍ മാത്രമല്ല, ഈ ചെടിയുടെ വിത്തുകള്‍ പോലും ഗ്ലൂട്ടന്‍ ഫ്രീ പ്രോട്ടീന്റെ ആവശ്യമായ ഉറവിടമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയുടെ ഭാഗമായ ഇത് നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കാണാം. ഇലകള്‍ പച്ച, സ്വര്‍ണ്ണം, പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് നിറമാണ്.
ഇലകളുടെ ആരോഗ്യ ഗുണങ്ങള്‍
ശൈത്യകാല വിഭവങ്ങളുടെ ഭാഗമായാണ് ഇത് ഉപയോഗിക്കുന്നത്. മുള്ളന്ചീര ഇലകള്‍ മിക്ക പച്ചിലകളേക്കാളും മികച്ചതാണ്, കാരണം അവ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണ്. അമരന്ത് ഇല കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ചില ഗുണങ്ങള്‍ നമുക്ക് നോക്കാം.
1.പോഷകങ്ങളുടെ കലവറ
ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഒരാളുടെ ആരോഗ്യത്തിന് പോഷകാഹാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന അവശ്യ ഫൈറ്റോ ന്യൂട്രിയന്റുകളുടെയും ആന്റിഓക്സിഡന്റുകളുടെയും ഒരു സംഭരണശാലയാണ് അമരന്ത് ഇലകള്‍.
2. കുറഞ്ഞ കലോറി
100 ഗ്രാം അമരന്ത് ഇലകള്‍ അവിശ്വസനീയമാംവിധം 23 കലോറി ഭാരം കുറഞ്ഞ ബാഗേജ് മാത്രമേ വഹിക്കുന്നുള്ളൂ. കൊഴുപ്പിന്റെ സൂചനകളും കൊളസ്ട്രോളും ആരോഗ്യകരമായ ഒരു ഭക്ഷണത്തിനുള്ള ഓപ്ഷനായി മാറുന്നു.
3. നാരുകളുടെ ഉയര്‍ന്ന ലഭ്യത
അമരന്ത് ഇലകളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, മാത്രമല്ല ഇത് രക്തത്തിലെ…
MORE ARTICLES
കോവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം
കോവിഡ് മഹാമാരിയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടിയിൽ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യദിവസവും 10 മിനിറ്റ് ചിലവഴിയ്ക്കു: വീട്ടിലിരുന്ന് വയർ കുറയ്ക്കാം — വീഡിയോ കാണാം
പുറത്തേക്ക് ഉന്തിയ വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ത്രീയേയും പുരുഷനേയും ഒരു പോലെപത്രങ്ങളിലൂടെ കോവിഡ് പകരുമോ? പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമിതാണ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ മേഖലകളും കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരെ കോവിഡ് എളുപ്പം ബാധിക്കുന്നു- കാരണം ഇതാണ്
ആഗോള ജനതയെ ഭീതിയിലാഴ്ത്തി ലോകരാജ്യങ്ങള്‍ മുഴുവൻ വ്യാപിച്ച കോവിഡ് 19 എന്ന മാരകE‑Yugom
കൊറോണക്കാലത്ത് വാട്സാപ്പിലൂടെ വ്യാജ പ്രചാരണം; പത്ത് ഗ്രൂപ്പ് അഡ്മിന്മാര് അറസ്റ്റില്‍, ഉപയോക്താക്കള്‍ സൂക്ഷിക്കുക!
ENTERTAINMENT
കാൽ നൂറ്റാണ്ടോളം നീണ്ട അരങ്ങിലെ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത അഭിനയത്തിന്റെ കരുത്തുമായാണ് ശശി കലിംഗ മലയാള സിനിമയിലെത്തുന്നത്. 1998 ൽ അവിര റബേക്കയുടെ തകരച്ചെണ്ടയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയെന്ന കഥാപാത്രമായിട്ടായിരുന്നു ആദ്യ രംഗപ്രവേശം. പിന്നീട് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഈ നടൻ ഇടം പിടിച്ചു. നാടിനെ നടുക്കിയ ‘മാണിക്യ’ത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പാലേരിയിലെത്തുന്ന ഡിവൈഎസ്പി മോഹൻദാസ് മണാലത്തെന്ന ഗൗരവക്കാരനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തൃശൂർക്കാരൻ പ്രാഞ്ചിയേട്ടന്റെ വീട്ടിലെ അരിവയ്പുകാരനായ ഇയ്യപ്പനെന്ന രസികൻ കഥാപാത്രത്തിലേക്കുള്ള ഭാവമാറ്റമാണ് കലിംഗ ശശിയെന്ന നടന്റെ തലവര മാറ്റിയത്. രണ്ടിനും നിമിത്തമായത് സംവിധായകൻ രഞ്ജിത്തും. ഓട്ടോമൊബൈൽ പഠനം പൂർത്തിയാക്കി നിൽക്കുന്ന കാലത്ത് അമ്മാവനും സ്റ്റേജ് ഇന്ത്യ ട്രൂപ്പിന്റെ അമരക്കാരനുമായ വിക്രമൻനായരോടൊപ്പം നാടകത്തിൽ വേഷമിട്ട് തുടങ്ങിയതാണ് ശശിയുടെ അഭിനയ ജീവിതം.
സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിൽ സഹകരിച്ച ശശിക്ക് വിക്രമൻ നായർ രണ്ടാമത്തെ നാടകമായ കെടിയുടെ സാക്ഷാത്ക്കാരത്തിൽ പൊലീസുകാരന്റെ വേഷം നൽകി. പി എം താജ് രചിച്ച അഗ്രഹാരം എന്ന നാടകത്തിലെ ശേഷാമണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടി. താജിന്റെ അമ്പലക്കാള, അഡ്വ. വെൺകുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയൻ, എഴുത്തച്ഛൻ, ചിലപ്പതികാരം, കൃഷ്ണഗാഥ തുടങ്ങിയ നാടകങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു. ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വർഗവാതിൽ, അപൂർവ്വ നക്ഷത്രം, സ്യമന്തകം, ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. അഞ്ഞുറോളം കഥാപാത്രങ്ങളാണ് ശശി കലിംഗ അരങ്ങിൽ പകർന്നാടിയത്. പിന്നീട് തകരച്ചെണ്ടയിൽ വേഷമിട്ടെങ്കിലും കാര്യമായി ശ്രദ്ധിക്കപെട്ടില്ല. സിനിമയിൽ വലിയ ഭാവിയൊന്നും ഉണ്ടാവില്ലെന്ന് കരുതി തിരിച്ചുപോയ നാളുകൾ; നാടകം തന്നെ മടക്കി വിളിച്ചു. 2009 ‑ൽ ടി പി രാജീവന്റെ നോവൽ ‘പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്റെ കഥ’ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ കോഴിക്കോട്ട് ഇരുപത് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നാടകത്തിൽ നിന്നും നിരവധി നടന്മാരെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
കലിംഗ ശശിയുടെ സുഹൃത്തും നടനും സംവിധായകനുമായ വിജയൻ വി നായരും ക്യാമ്പ് അംഗമായിരുന്നു. അദ്ദേഹത്തെ കാണാൻ ശശി ക്യാമ്പിലെത്തുകയും വിജയൻ വി നായർ അദ്ദേഹത്തെ രഞ്ജിത്തിനു പരിചയപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും ക്യാമ്പ് 17 ദിവസം പിന്നിട്ടിരുന്നു. എങ്കിലും രഞ്ജിത്തിന്റെ നിർദേശപ്രകാരം ശശി മൂന്നുദിവസം ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത പലരുടെയും പേര് ശശി എന്നായിരുന്നു. തിരിച്ചറിയാൻ അവരവർ പ്രവർത്തിച്ച നാടക സമിതിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തു.
you may also like this video;
ശശിയുടെ നാടകചരിത്രം ശരിക്കും അറിയാത്ത ആരോ കലിംഗ ശശി എന്നെഴുതിക്കൊടുത്തു. നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ സമിതിയായ കലിംഗയുടെ ഒരു നാടകത്തിൽ പോലും ശശി അഭിനയിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. തെറ്റ് തിരുത്താൻ ശ്രമിച്ചപ്പോൾ ആ പേര് ഭാഗ്യമുള്ളതാണെന്നും തിരുത്തേണ്ടെന്നും സംവിധായകൻ രഞ്ജിത്ത് തന്നെയാണ് നിർദ്ദേശിച്ചത്. ദീപസ്തംഭം…
















































