മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടു. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. ഇതോടെ മഴ ശക്തമായി.
തിരുപ്പതി ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, പ്രകാശം, ബപട്‌ല, നെല്ലൂർ, കൃഷ്ണ, കൊനസീമ, ഗോദാവരി, കാക്കിനട ജില്ലകളിലാണ് അലർട്ടുള്ളത്. തീരപ്രദേശത്തുനിന്നും 10,000ഓളം പേരെ മാറ്റി താമസിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലും പുതുച്ചേരിയിലും ജാഗ്രത നിർദേശം നൽകി.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേർ മരിച്ചു. ചെന്നൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വിമാന ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
English Summary:Cyclone michaung; High alert in Andhra