Site iconSite icon Janayugom Online

പ്രണയം ആനന്ദം ദുഃഖം

പ്രണയം പൂക്കുന്ന കൂടേത്
പ്രണയം പൂക്കുന്ന കുന്നേത്
പ്രണയം മൊഴുകുന്ന പുഴയേത്
പ്രണയം തിളങ്ങുന്ന സൂര്യനേത് 

പുഴയിൽ മുങ്ങി നിവർന്നു
കൊതി തീരാതെ സഞ്ചാരി
മതി വരാതെ പുണർന്നു
പുഴ, കുളിരാലവനെ

മാമരക്കൂട്ടത്തെ മല,
മടിയിൽ തലോലിക്കുന്നു
സാകൂതം കാറ്റു കൊള്ളുന്നു
കടലിൽ നോക്കി നിൽക്കുന്നു

മണം കൊണ്ടു മാടി വിളിച്ചു
മതി വരാതെ പഴങ്ങൾ
പേരറിയക്കിളി വന്നുടൻ
പവിഴച്ചുണ്ടുകൾ നൽകി

നിറത്താൽ മാടി വിളിച്ചു
നിരന്തരം പൂവുകൾ
നിറമുള്ള ശലഭങ്ങൾ
നിറഞ്ഞാടി തേനു ചോദിച്ചു

മാനത്തു സൂര്യനെ കണ്ട
നേരം,പേരാറിയാക്കിളി
മറുകരയിലെ കൊമ്പിൽ
ഇത്തിരി ചൂടു ചോദിച്ചു

കുന്നിനു പ്രണയ നഷ്ടം
പുഴക്കു പ്രണയ നഷ്ടം
മഴക്കു പ്രണയ നഷ്ടം
സൂര്യനു പ്രണയ നഷ്ടം

പ്രണയ നഷ്ടം വരുമ്പോൾ
ഭ്രാന്തു വരുമോ? സഞ്ചാരി
പുഴയിലൊഴുകി പോയ്‌,മലയും
മാൻകൂട്ടവും, ഗ്രാമവും

കൂടെ വാക്കുകൾ കാഴ്ചകൾ
സ്വപ്നങ്ങൾ പ്രണയം
പ്രാണൻ തുടിപ്പുകളെല്ലാം
ജലധിയിൽ ലയിച്ചു

Exit mobile version