Site icon Janayugom Online

സഖാവ് കാനം

ലയാളക്കരയിൽ പൊള്ളുന്ന നെഞ്ചുമായി ഞങ്ങൾക്ക്
ഓർക്കാൻ ഒരു നേതാവ് — സഖാവ് കാനം.
അചഞ്ചലമായ മുദ്രാവാക്യങ്ങളുമായി സഖാവ് നടന്നു.
ജനങ്ങളുടെ യോദ്ധാവ് , ചുവപ്പിന്റെ കാവൽക്കാരൻ .

കേരളത്തിന്റെ ചോര ചുവപ്പുള്ള മണ്ണിൽ
സഖാവിന്റെ കാൽപാദങ്ങൾ നമ്മളെ നയിച്ചു.
ആഴത്തിൽ ബോധമുള്ള സഖാവ്
നീതിക്കുവേണ്ടി പോരാടി.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ
കോലാഹലങ്ങളും , കാർമേഘങ്ങളും ഇല്ലാതെ
സഖാക്കളെ നയിച്ചു.
പ്രതികരിക്കണ്ട സമയത്തെല്ലാം
വെട്ടിത്തുറന്നു പറഞ്ഞു.
പാർട്ടിയെ ആരുടെയും
അടിയാളാക്കാതെ തുടർന്നു.
തലയുയർത്തി നിന്നു.

അടിച്ചമർത്തപെട്ടവന്റെയും
അധ്വാനിക്കുന്നവന്റെയും
ശബ്ദമില്ലാത്തവന്റെയും
അവകാശങ്ങൾക്കായി
സഖാവ് നിരന്തരം പോരാടി.

കാനം ധീരനും സത്യസന്ധനുമായ
ഒരു നേതാവായിരുന്നു
പ്രതികൂല സാഹചര്യങ്ങളിലും
അദ്ദേഹം പതറാതെ പോരാടി.

സഖാവ് ജ്വലിപ്പിച്ച ജ്വാല എന്നെന്നും
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ജ്വലിച്ചു നിൽക്കും.
പോരാടുന്ന സഖാക്കളുടെ ഹൃദയങ്ങളിൽ
സിരകളിൽ കാനം ഇനി തഴച്ചു വളരും.
നമുക്ക് ഓർക്കാം നഷ്ടപ്പെട്ട നേതാവിനെ നമ്മുടെ
ചങ്കിലെ ചോരയിൽ സഖാവിന്റെ ആദർശങ്ങൾ
അലയടിച്ചു കൊണ്ടേയിരിക്കട്ടെ.
ലാൽസലാം

Exit mobile version