Site iconSite icon Janayugom Online

പ്രസവത്തെതുടര്‍ന്ന് 22കാരി മരിച്ചു; ചികിത്സാപ്പിഴവാരോപിച്ച് പരാതി നല്‍കി കുടുംബം

ആലപ്പുഴയിൽ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിലുണ്ടായ പിഴവാണ് യുവതിയുടെ മരണകാരണമെന്ന ആരോപണവുമയി ബന്ധുക്കൾ രംഗത്തെത്തി. 

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ജാരിയത്ത് പ്രസവിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 14 ന്പ്ര വേശിപ്പിച്ച യുവതിയെ പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. അനസ്തേഷ്യ ഡോക്ടർ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടുകയായിരുന്നെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ.അൽഫോൺസ് സംഭവത്തില്‍ പ്രതികരിച്ചു.

Exit mobile version