ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി, വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരം നൽകി.‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 18 വിമാനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യും. ബാക്കി 96 എണ്ണം ഇന്ത്യയിൽ നിർമിക്കും. 88 സിംഗിൾ സീറ്റർ വിമാനങ്ങളും 26 ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വ്യോമസേനയുടെ ഭാഗമാകുക.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ബോയിങ്ങിന്റെ ആറ് P81 വിമാനങ്ങളാണ് വാങ്ങുക.
ഇന്ത്യ 3.25 ലക്ഷം കോടിയുടെ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനം

