Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ 51 മാവോയിസ്റ്റുകള്‍ കീഴടങ്ങി

ഛത്തീസ്ഗഡ് സര്‍ക്കാര്‍ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 51 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിൽ ബസ്തർ പന്ദൂം ഉത്സവ സമയത്താണ് കീഴടങ്ങൽ. പ്രസിഡന്റ് ദ്രൗപതി മുർമു അമിത് ഷാക്കൊപ്പം മൂന്ന് ദിവസത്തെ സന്ദർശനത്തിന് റായ്പൂരിലെത്തുന്നതിന് പിന്നാലെയാണിത്. 

കീഴടങ്ങിയവരില്‍ 34പേരും സ്ത്രീകളാണ്. സംസ്ഥാനത്ത് നിന്ന് മുഴുവൻ മാവോയിസ്റ്റുകളെയും തുടച്ച് നീക്കുന്നതിനുള്ള അവസാന തീയതിയായി മാർച്ച് 31ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം കീഴടങ്ങിയത് 300 മാവോയിസ്റ്റുകളാണ്. നിലവിൽ കീഴടങ്ങിയവരിൽ മൂന്ന് പേർക്ക് എട്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പേർക്ക് അഞ്ച് ലക്ഷം വീതവും 14 പേർക്ക് രണ്ട് ലക്ഷം വീതവും എട്ട് പേർക്ക് ഒരു ലക്ഷം വീതവും ആണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ കീഴടങ്ങിയവർക്ക് അടിയന്തര സഹായമായി സർക്കാർ 50,000 രൂപ നൽകും.

Exit mobile version