Site iconSite icon Janayugom Online

പ്രണയം നടിച്ച് 15കാരിയെ തട്ടികൊണ്ട് പോയി, 25,000 രൂപക്ക് വിറ്റു; രണ്ടാം പ്രതിയും പിടിയിൽ

15 വയസുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. അസം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വെസ്റ്റ്‌ ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയതിൽ ഇയാളുടെ മകനായ ഒന്നാം പ്രതി നസീദുൽ ഷേഖ്‌ നേരത്തേ പിടിയിലായിരുന്നു. നസീദുൽ ഷേഖ് പൊലീസ് കസ്റ്റഡിയിൽ നിന്നും നേരത്തേ ചാടിപ്പോ‍യിരുന്നു. ഇയാളെ ഭവാനിപുരയിൽ നിന്നാണ് നല്ലളം പൊലീസ് പിടികൂടിയിരുന്നു.

2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതിയായ നസീദുൽ ഷേഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നസീദുൽ ഷേഖ്‌ പിന്നീട് ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിന് കൈമാറി. ഇയാൾ 25,000 രൂപക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി ആയ സുശീൽ കുമാറിന് (35) പെൺകുട്ടിയെ വിറ്റു. കേസിൽ സുശീൽ കുമാറും നേരത്തെ അറസ്റ്റിലായിരുന്നു.

Exit mobile version