പോക്‌സോ കേസിൽ അറുപത് വയസ്സുകാരന് അഞ്ച് ജീവപര്യന്തം. മാനസിക ക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ പലതവണ പീഡിപ്പിച്ച പുതുശ്ശേരി സ്വദേശി അജിതനാണ് കുന്നംകുളം പോക്‌സോ കോടതി ആണ് ശിക്ഷ വിധിച്ചത്. നിലവിൽ ഇയാൾ മറ്റൊരു കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
2017 കാലഘട്ടത്തിൽ പ്രതി മാനസിക ക്ഷമത കുറവുള്ള പതിനഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലർത്തി മയക്കി അതി ജീവിതയെ അതി ക്രൂരമായ രീതിയിൽ പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തത്.
പീഡത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മാമ്മ മരിച്ചതിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കൾ അറിയുന്നത്. പിന്നീട് കുന്നംകുളം പൊലീസിൽ വിവരം അറിയിക്കുകയും കുന്നംകുളം സബ് ഇൻസ്‌പെക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്തത്.
English Summary:A 15-year-old girl was repeatedly molested; 60-year-old man gets five life terms in POCSO case
You may also like this video