Site iconSite icon Janayugom Online

ലഹരിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലുള്ള വാദം 28ലേക്ക് മാറ്റി

മൈനാഗപ്പള്ളി ആനൂർക്കാവിൽ ലഹരിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ കോടതി പ്രാഥമിക വാദം കേട്ടു. കൂടുതൽ വാദത്തിനായി കേസ് 28ലേക്ക് മാറ്റി. അന്നേ ദിവസം കേസ് ഡയറി ഹാജരാക്കണമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാര്‍ നിര്‍ദ്ദേശിച്ചു.

ശ്രീക്കുട്ടിക്ക് എതിരെ നരഹത്യ കുറ്റം നിലനിൽക്കുന്നതല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കലും പ്രതിഭാഗത്തിനായി അഭിഭാഷകരായ സി സജീന്ദ്രകുമാർ, ലിഞ്ജു സി ഈപ്പൻ, സിനി പ്രദീപ്, ആതിര കൃഷ്ണൻ, വിഷ്ണു പ്രിയ, ലക്ഷ്മി കൃഷ്ണ, ആര്യ കൃഷ്ണൻ എന്നിവരും ഹാജരായി.

Exit mobile version