Site icon Janayugom Online

കോളജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പൊലീസ് പിടിയിലായി

കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്‍റില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണൂരില്‍ പിടിയിലായി. ഇടയാര്‍പാളയം സ്വദേശി സുജയ് ഭാര്യ രേഷ്മ എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രേഷ്മ മലയാളയാണ്.

കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയുമയ സുബ്ബലക്ഷ്മിയാണ് കോല്ലപ്പട്ടത്. ഇവര്‍ക്ക് ഇരുപതു വയസുണ്ട് .സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈ‍ൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്ട്മെന്റിൽനിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. 

കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കിൽ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് എസിപിയുടെ നിർദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു.ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽനിന്ന് പുലർച്ചയോടെ ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്നാട് പൊലീസിനു കൈമാറി.

Eng­lish Summary:
A cou­ple accused in the case of mur­der­ing a col­lege stu­dent has been arrest­ed by the police in Kannur

You may also like this video:

Exit mobile version