Site iconSite icon Janayugom Online

പൂർണ ഗർഭിണിയായ മലമാനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തി; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

കൊന്നക്കാട് മഞ്ചുചാലിൽ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ മലമാൻ പൂർണ ഗർഭിണി. മൂന്നാം പ്രതി കാവേരി കുഞ്ഞിരാമനെ ചോദ്യം ചെയ്തതോടെയാണ് മാൻ ഗർഭിണിയായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഗർഭിണിയാണെന്നറിഞ്ഞുകൊണ്ടുതന്നെ മലമാനെ കൊന്ന് ഇറച്ചിയാക്കുകയായിരുന്നു എന്ന് വനപാലകർ അറിയിച്ചു. വയറ്റിലുണ്ടായിരുന്ന കുട്ടിയെയും മറ്റ് അവശിഷ്ടങ്ങളും തെളിവുകൾ പുറത്ത് വരാതിരിക്കാൻ കക്കൂസ് കുഴിയിൽ ഉപേക്ഷിച്ചു. 

കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാഹുലിന്റെയും ഭീമനടി സെക്ഷൻ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ നിരവധി പ്രതികളെ പിടികൂടാനുണ്ടെന്നും കൊന്നക്കാട് കേന്ദ്രമായി മാഫിയ സംഘം വന്യമൃഗ ഇറച്ചി വിൽപനക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.

Exit mobile version