Site iconSite icon Janayugom Online

മൂന്ന് വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അമ്മ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

traintrain

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ മൂന്ന് വയസുകാരിയെ കൊന്ന് ഓടുന്ന ട്രെയിനിൽ നിന്ന് അമ്മ മൃതദേഹം വലിച്ചെറിഞ്ഞു. സംഭവത്തിൽ അമ്മയെയും അവരുടെ കാമുകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുനിത, മാൾട്ട എന്ന സണ്ണി എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രിയാണ് സുനിത മകൾ കിരണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ശ്രീഗംഗാനഗർ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി പൊലീസ് പറഞ്ഞു. രാവിലെ 6:10 ന് അവർ ട്രെയിനിൽ കയറി, ഫതുഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള പാലത്തിൽ എത്തിയപ്പോൾ, അവർ ഓടുന്ന ട്രെയിനിൽ നിന്ന് മൃതദേഹം വലിച്ചെറിയുകായിയരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു. 

മൃതദേഹം കനാലിൽ ഉപേക്ഷിക്കാനാണ് എറി‍ഞ്ഞതെങ്കിലും അത് റെയിൽവേ ട്രാക്കിന് സമീപമാണ് വീണത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അഞ്ച് കുട്ടികളുള്ള സുനിത, സണ്ണിയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ശാസ്ത്രി നഗറിലാണ് താമസിക്കുന്നത്, അതേസമയം മൂന്ന് കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, മകളെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു, തുടർന്ന് രണ്ട് പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A three-year-old girl was stran­gled to death and thrown from a mov­ing train by her mother

You may also like this video

Exit mobile version