Site icon Janayugom Online

കഴുത്തിൽ ‘ത്രിശൂല’വുമായി 65 കിലോമീറ്റർ സഞ്ചരിച്ചെത്തിയ യുവാവിന് ശസ്ത്രക്രിയ; ഞെട്ടലോടെ ഡോക്ടര്‍മാര്‍

പഞ്ചിമ ബംഗാളില്‍ തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ ത്രിശൂലം കുത്തിയിറക്കി. നാദിയ മേഖലയിലുള്ള ബാസ്കര്‍ റാം എന്ന യുവാവിന്റെ കഴുത്തിലാണ് ഒരാള്‍ ത്രിശൂലം കുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ 65 കിലോമീറ്ററുകള്‍ക്കിപ്പുറം കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ യുവാവിനെ എത്തിച്ചു. ഏകദേശം 150 വര്‍ഷം പഴക്കവും 30 സെറ്റിമീറ്റര്‍ നീളവുമുള്ള ത്രിശൂലമാണ് കഴുത്തില്‍ തുളച്ചുകയറിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. 

അതേസമയം ത്രിശൂലം കഴുത്തില്‍ കുത്തിയിറങ്ങിയിട്ടും യുവാവിന് വേദനയോ മറ്റ് അസ്വസ്തതകളോ ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടും യുവാവിന് വേദന അനുഭവപ്പെടാത്തതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍. സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കായി ഡോക്‌ടർമാരുടെ പ്രത്യേക സംഘം തന്നെ രൂപം നല്‍കിയിരുന്നു.

മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ കഴുത്തിൽ നിന്ന് ത്രിശൂലം നീക്കം ചെയ്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രണബാശിഷ് ​​ബാനർജിയുടെ നേതൃത്വത്തിൽ ഡോ. അർപിത മഹന്തി, സുതീർഥ സാഹ, ഡോ. മധുരിമ എന്നിവരടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അതേസമയം ഭാസ്കറിന്റെ കുടംബം ഒന്നര നൂറ്റാണ്ടോളമായി ത്രീശുലത്തെ ആരാധിക്കുന്നവരാണെന്ന് പറയുന്നു.

Eng­lish Summary:A young man who trav­eled 65 km with a ‘trishul’ around his neck under­went surgery
You may also like this video

Exit mobile version