Site icon Janayugom Online

വ്യാജ രേഖക്കേസ്; പൊലീസിനുനേരെ കല്ലെറിഞ്ഞ് എബിവിപി മാര്‍ച്ച്

വ്യാജരേഖക്കേസില്‍ കുറ്റാരോപിതയായ കെ വിദ്യയെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസുമായി ഏറ്റുമുട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. വീണ്ടും സ്റ്റാച്ചു പരിസരത്തും നോര്‍ത്ത് ഗേറ്റിലും സംഘടിച്ച് പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. ഇവരെയും പൊലീസ് തുരത്തി ഓടിച്ചു. ഇപ്പോള്‍ സൗത് ഗേറ്റിന് സമീപത്ത് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്.

വന്‍ തോതില്‍ കല്ലും ഇഷ്ടികകളുമായി സ്റ്റാച്ചു പരിസരത്ത് തമ്പടിച്ചവരാണ് ആദ്യം കല്ലേറ് തുടങ്ങിയത്. ഇവരില്‍ നിന്ന് കല്ലുകളും മറ്റും കൂടുതല്‍ പേരിലേക്ക് കൈമാറി സെക്രട്ടേറിയറ്റിന്റെ ഗേറ്റുകളിലേക്ക് വീണ്ടും കേന്ദ്രീകരിക്കുകയായിരുന്നു. പാളയത്തുനിന്നാണ് നേരത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന്റെ മുന്‍നിരയിലേക്ക് തള്ളിക്കയറിയ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

Eng­lish Sam­mury: Forgery doc­u­ment case; ABVP march­es by pelt­ing stones at the police

Exit mobile version