Site iconSite icon Janayugom Online

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത 44 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

ജൂനിയർ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സർക്കാർ മെഡിക്കൽ കോളേജിലെ 44 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഡിസംബർ ഒമ്പതിനാണ് റാഗിംഗ് നടന്നതെന്ന് കോളേജ് പ്രിൻസിപ്പൽ അരുൺ ജോഷി പറഞ്ഞു. റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി 50,000 രൂപ പിഴയും 43 പേർക്ക് 25,000 രൂപ വീതം പിഴയും ചുമത്തി . 44 മെഡിക്കൽ വിദ്യാർഥികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

സംഭവത്തിൽ റാഗിംഗ് വിരുദ്ധ സമിതി അന്വേഷണം നടത്തി വിദ്യാർത്ഥികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സമിതിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. റാഗിംഗ് വിരുദ്ധ സമിതി യോഗത്തിൽ സിറ്റി മജിസ്‌ട്രേറ്റ് റിച്ച സിംഗ്, എസ്പി (സിറ്റി) ഹർബൻസ് സിംഗ്, സാമൂഹിക പ്രവർത്തക കുസും ദിഗാരി എന്നിവരും പാനലിലെ അംഗങ്ങളും പങ്കെടുത്തു. 

Eng­lish Sum­ma­ry: Action against 44 med­ical stu­dents who ragged junior students

You may also like this video

Exit mobile version