Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ. കേസിൽ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. റിക്കവർ ചെയ്ത വിവരങ്ങളുടെ കൂട്ടത്തിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചാറ്റുകളും രേഖകളും ക്ലിപ്പുകളും ഉൾപ്പെടെ 500 ജിബി ഡേറ്റയാണ് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും ദിലീപിന് തിരിച്ചടിയുണ്ടായിരുന്നു. ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഒന്നരമാസം കൂടി ക്രൈം ബ്രാഞ്ചിന് അനുവദിക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് കോടതിയിൽ നിരത്തിയ ഡിജിറ്റൽ തെളിവുകൾ രണ്ടു കേസിലും ദിലീപിന് തിരിച്ചടിയായി.

സായ് ശങ്കറെ ഉപയോഗിച്ചും അല്ലാതെയും ദിലീപ് ഫോണിലേയും മറ്റ് ഉപകരണങ്ങളിലേയും വിവരങ്ങൾ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളെല്ലാം വീണ്ടെടുക്കാൻ തനിക്ക് കഴിയുമെന്ന് സായ് പൊലീസിന് ഉറപ്പ് നൽകിയിരുന്നു ഇതനുസരിച്ചു ഇയാളെ കേസിലെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം.

Eng­lish sum­ma­ry; actress assault Case ; More evi­dence against Dileep

You may also like this video;

Exit mobile version