Site iconSite icon Janayugom Online

എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹ ത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പൊലീസിന് കൈമാറി. ഏകദേശം പുലർച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്. കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. 

നവീൻ ബാബുവിന്റെ അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകരായ രണ്ടുപേരുടെ വാട്സ് ആപ്പിൽ 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ അയച്ചുകൊടുത്തിരുന്നു. ഇതിന് ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണ് നിഗമനം. എന്നാൽ നവീന്റെ മരണവിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്. നവീൻ ബാബു ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായാണെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഫയൽ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തിയിരുന്നു.

Exit mobile version