ആണുവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ ചന്ദിപൂരില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 3,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ മിസൈലിന് സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മിസൈല്‍ എല്ലാ ദൗത്യലക്ഷ്യങ്ങളും നിറവേറ്റിയതായി പ്രതിരോധ വികസന ഗവേഷണ വികസന സംഘടന( ഡിആര്‍ഡിഒ) വൃത്തങ്ങള്‍ അറിയിച്ചു. ഒരു മൊബൈൽ ലോഞ്ചറിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്‌എഫ്‌സി) ഉദ്യോഗസ്ഥരാണ് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈൽ വിക്ഷേപിച്ചത്. തന്ത്രപരമായ ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് എസ്‌എഫ്‌സിയുടെ ചുമതല.
വിക്ഷേപണം എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളെ സാധൂകരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നി-3 ഈ വിഭാഗത്തിലെ ഏറ്റവും സങ്കീര്‍ണവും കൃത്യവുമായ മിസൈലുകളില്‍ ഒന്നാണ്. ഇതിനകം സായുധസേനയുടെ ഭാഗമായ അഗ്നി — 3ന് 1.5 ടണ്‍ ഭാരമുള്ള പേലോഡാണുള്ളത്.

