Site iconSite icon Janayugom Online

22 കുഞ്ഞുങ്ങളെയും കൊന്നതാണ്; ഓരോ ബോട്ടിലിനും കൈപ്പറ്റിയത് 10% കമ്മീഷൻ, ഡോക്ടർക്കെതിരെ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

മധ്യപ്രദേശിൽ 22 കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തിൽ ഡോക്ടർക്കെതിരെ നിർണായക കണ്ടെത്തലുമായി പൊലീസ്. കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് നൽകിയ ഡോക്ടർ പത്ത് ശതമാനം കമ്മീഷൻ കൈപ്പറ്റിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ പുതിയ കണ്ടെത്തിയത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. 

പ്രവീൺ സോണിയെന്ന ഡോക്ടറാണ് കമ്മീഷൻ കൈപ്പറ്റി കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് കുറിച്ച് 22 കുഞ്ഞുങ്ങലെ കൊന്നത്. കോൾഡ്രിഫ് കഫ്സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമസിയില്‍ നിന്നാണ് ഡോക്ടർക്ക് കമ്മീഷൻ കൈപ്പറ്റിയത്. ഒരു ബോട്ടിലിന് 2.54 രൂപ വീതമാണ് ഡോക്ടർക്ക് കമ്മീഷൻ ലഭിച്ചിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. 

Exit mobile version