Site icon Janayugom Online

ശ്രീചിത്രാ ഹോമിൽ വീണ്ടുമൊരു വിവാഹം; സുമിതക്ക് താലി ചാര്‍ത്ത് അഖില്‍

ശ്രീചിത്രാ ഹോമിൽ വീണ്ടുമൊരു വിവാഹം കൂടി. ഞായറാഴ്ചയാണ് ഹോമിലെ അന്തേവാസി ഐ സുമിത വിവാഹിതയായത്. നാലാഞ്ചിറ സ്വദേശി ബി ജി അഖിലാണ് സുമിതയെ താലി ചാർത്തിയത്. ഹോമിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് സുമിതയുടെ വരനായി അഖിലിനെ തിരഞ്ഞെടുത്തത്. സുമിതയുടെ അമ്മയും സഹോദരി സുമിയും നിറഞ്ഞ കണ്ണുകളുമായാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

അച്ഛൻ മരിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് സുമിയെയും സുമിതയെയും ഹോമിലെത്തിച്ചത്. സുമിത നീറമൺകര എൻ എസ്എസ് കോളേജിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും വഴുതയ്ക്കാട് സർക്കാർ വനിതാ കോളജിൽ ബിരുദാനന്തരബിരുദവും കാര്യവട്ടം കാമ്പസിൽ എംഫിൽ പഠനവും പൂർത്തിയാക്കി. തുടർന്ന് ബിഎഡ് പഠനവും കഴിഞ്ഞു. നിലവിൽ മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണ്. അഖിൽ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

വിവാഹച്ചെലവിനായി യുഎഇയിലെ എൻഎംസി. റോയൽ ആശുപത്രിയിലെ ഡോ. ഷീലാ പ്രിൻസ് വി അഞ്ചുലക്ഷവും പോൾരാജ് സൺസ് ഉടമ പോൾരാജ് ഒരുലക്ഷം രൂപയും നൽകി. അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, വി കെ പ്രശാന്ത് എം എൽ എ , ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, കൗൺസിലർ രാജേന്ദ്രൻ നായർ, ഐ കെയർ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Anoth­er wed­ding at Sree Chi­tra Home
You may also like this video

Exit mobile version