Site icon Janayugom Online

ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസ്: രാജ്യസ്നേഹിയായതിന് താന്‍ ശിക്ഷിക്കപ്പെടുകയാണെന്ന് മുന്‍ എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കഡേ

രാജ്യസ്‌നേഹിയായതിന് താൻ ശിക്ഷിക്കപ്പെടുകയാണെന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കേസ് അന്വേഷിക്കുന്ന മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ആര്യന്‍ ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു വാങ്കഡെ.

ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് 18 സിബിഐ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്ന് വാങ്കഡെ ആരോപിച്ചു.

“രാജ്യസ്‌നേഹിയായതിനുള്ള പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. ഇന്നലെ 18 സിബിഐ ഉദ്യോഗസ്ഥർ എന്റെ വസതിയിൽ റെയ്ഡ് നടത്തി. 12 മണിക്കൂറിലധികം എന്റെ ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. പരിശോധനയില്‍ അവർ ആകെ കണ്ടെത്തിയത് 23,000 രൂപയും നാല് സ്വത്ത് വിവരങ്ങളടങ്ങിയ പേപ്പറുകളുമാണ്. സര്‍വീസില്‍ ചേരുന്നതിന് മുമ്പ് സമ്പാദിച്ച സ്വത്തുകളായിരുന്നു അവ,” മിസ്റ്റർ വാങ്കഡെ പറഞ്ഞു.

തന്റെ ഭാര്യ ക്രാന്തി റെഡ്കറിന്റെ ഫോണും സിബിഐ ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയെന്നും സമീർ വാങ്കഡെ അവകാശപ്പെട്ടു. കൂടാതെ സഹോദരി യാസ്മിൻ വാങ്കഡെയുടെ വീട്ടിൽ നിന്ന് 28,000 രൂപയും പിതാവ് ജ്ഞാനേശ്വർ വാങ്കഡെയുടെ വീട്ടിൽ നിന്ന് 28,000 രൂപയും സിബിഐ കണ്ടെടുത്തു. വാങ്കഡെയുടെ ഭാര്യാപിതാവിന്റെ വസതിയായ സമീറിൽ നിന്ന് 1800 രൂപയും കണ്ടെടുത്തു.

ആര്യൻ ഖാൻ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും മറ്റ് മൂന്ന് പേർക്കുമെതിരെ അഴിമതിക്കേസുകളെ തുടർന്ന് വെള്ളിയാഴ്ച രാജ്യത്തെ 29 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

ആര്യൻ ഖാൻ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസുമായി ബന്ധപ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബൈ എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു. മുംബൈ, ഡൽഹി, റാഞ്ചി (ജാർഖണ്ഡ്), കാൺപൂർ (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലെ 29 സ്ഥലങ്ങളിൽ ഏജൻസി റെയ്ഡ് നടത്തി. കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Aryan Khan drug case: For­mer NCB offi­cer Sameer Wankhede says he is being pun­ished for being a patriot

You may also like this video

Exit mobile version