Site iconSite icon Janayugom Online

ആവാസ് ഇൻഷുറൻസ് പദ്ധതി; കിടത്തി ചികിത്സ സർക്കാർ ആശുപത്രികളിലും ലഭ്യമാകും മന്ത്രി

രാജ്യത്തിന് തന്നെ മാതൃകയായ അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പരിരക്ഷ ഇനി കിടത്തി ചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. പദ്ധതിരൂപരേഖ ലേബർ സെക്രട്ടറി അജിത് കുമാറിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
64 ആശുപത്രികളിലാണ് ഇതുവരെ പദ്ധതി പ്രകാരമുള്ള 25,000 രൂപയുടെ സൗജന്യ ചികിത്സാ സൗകര്യം ലഭിച്ചിരുന്നത്. ഇനിയത് 125 ആശുപത്രികളിൽ ലഭ്യമാവും. കൂടാതെ വിവിധ വകുപ്പുകൾ വഴി അതിഥി തൊഴിലാളികൾക്കും നൽകി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കോംപ്രിഹെൻസീവ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഗസ്റ്റ് വർക്കേഴ്‌സ് എന്ന പ്രത്യേക പ്ലാറ്റ്ഫോം സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ലയം ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രികൾക്കുള്ള അനുമതി രേഖ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാര്‍ സ്വീകരിച്ചു. ചിയാക് പ്രസിഡന്റ് ഡോ. കെ വാസുകി, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ശ്രീലാൽ, അഡീ. ലേബർ കമ്മിഷണർ കെ എം സുനിൽ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ബിജോയ് ജെ ടി എന്നിവർ പങ്കെടുത്തു.

eng­lish summary;Avaaz Insur­ance Scheme; Inpa­tient treat­ment will also be avail­able in gov­ern­ment hos­pi­tals, min­is­ter said

you may also like this video;

Exit mobile version