Site iconSite icon Janayugom Online

അയോധ്യ വിവാദം: പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇരുതട്ടിലായി കോണ്‍ഗ്രസ്, പക്ഷംചേര്‍ന്ന് ബിജെപിയും

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിന്‍റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശം കോണ്‍ഗ്രസില്‍ ലെ പോര് മറ്റൊരു തരത്തിലേക്ക് ആകുന്നു. 23ജി നേതാക്കളില്‍ പ്രമുഖനായ ഗുലാംനബിആസാദ് പരാമര്‍ശങ്ങളെ എതിര്‍ത്തു എത്തിയപ്പോള്‍ രാഹുല്‍ഗാന്ധി പിന്തുണയുമായി രംഗത്തു എത്തിയിരിക്കുന്നു. ഇത് കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുന്നു. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഈ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് പുസ്തകം.ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.

തൊട്ടുപിന്നാലെ ബി.ജെ.പി നേതാക്കളും ഇക്കാര്യം ഏറ്റുപിടിച്ചു. മുസ്ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് അത്തരത്തിലൊരു പാരമര്‍ശമുണ്ടായതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിലാണ് രാഹുല്‍ ഗാന്ധി സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും ഗുലാംനബി ആസാദിനെ തള്ളിയും രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്കിടെയാണ് രാഹുല്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്താക്കിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുത്വത്തെ നമ്മള്‍ അംഗീകരിക്കണമെന്നില്ല എന്നാല്‍ ജിഹാദി ഇസ്‌ലാമിസ്റ്റ് ആശയവുമായി അതിനെ കൂട്ടിച്ചേര്‍ക്കുന്നത് തെറ്റാണെന്നാണ് ആസാദ് അഭിപ്രായപ്പെട്ടത്. ആസാദിന്റെ പരാമര്‍ശത്തോട് ഖുര്‍ഷിദും പ്രതികരിച്ചിട്ടുണ്ട്.ആസാദ് വളരെ അനുഭവ സമ്പത്തുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായെടുക്കുന്നു. ഹിന്ദുത്വ ആശയത്തെ എതിര്‍ക്കുന്നുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അത്രയേ ഉള്ളൂ,” എന്നായിരുന്നു ഖുര്‍ഷിദിന്റെ ആസാദിനുള്ള മറുപടി.അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Eng­lish Sum­ma­ry: Ayo­d­hya con­tro­ver­sy: In the book, the Con­gress in two sides

You may like this video also

Exit mobile version