Site icon Janayugom Online

ഗംഗയിലെ കുളി സൂപ്പറെന്ന് കേന്ദ്രം

ഗംഗാനദിയില്‍ കുളിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നദിയില്‍ മാലിന്യത്തിന്റെ അളവ് ഹാനികരമല്ലെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയതായി ജലശക്തി കേന്ദ്ര സഹമന്ത്രി ബിഷ്വേശര്‍ ടുഡു പാര്‍ലമെന്റില്‍ പറഞ്ഞു. 2021ലെ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) പഠനത്തിലാണ് ഗംഗാനദിയിലെ ഓക്സിജന്റെ അളവ് കുളിക്കാനുപയോഗിക്കാവുന്ന ജലത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും മലിനീകരണമുള്ള നദികളിലൊന്നാണ് ഗംഗ.

മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ നദികളെ നാല് കാറ്റഗറികളായാണ് തിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗത്തില്‍പ്പെടുന്നവയാണ് ഏറ്റവും അധികം മാലിന്യമുള്ള നദികള്‍. എന്നാല്‍ ഗംഗാനദിയുടെ ഒരുഭാഗവും ഈ പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് സിപിസിബിയുടെ പഠനത്തില്‍ വ്യക്തമാകുന്നത്. 

ഗംഗയുടെ രണ്ട് കൈവഴികളില്‍ ലിറ്ററില്‍ മൂന്ന്-ആറ് മില്ലിഗ്രാം വീതം ബയോളജിക്കല്‍ ഓക്സിജന്‍ ‍ഡിമാന്‍ഡ് (ബിഒഡി) രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അപകടകരമായ അവസ്ഥയല്ലെന്നും കണ്ടെത്തിയതായി കേന്ദ്രം പറയുന്നു. 2014 ലെയും 2021ലെയും റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഗംഗാനദിയിലെ 31 ഇടങ്ങളിലെ ജലഗുണമേന്മ ഉയര്‍ന്നുവെന്നും മന്ത്രി പറ‌ഞ്ഞു.

Eng­lish Summary:bathing is super in the Gan­ga river
You may also like this video

Exit mobile version