Site icon Janayugom Online

കോളജില്‍ ചേര്‍ന്നത് വ്യാജ മാര്‍ക്ക് ലിസ്റ്റ് വച്ച്: ഒടുവില്‍ ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ

വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളജില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഇന്ദ്ര പ്രതാപ് തിവാരിയെയാണ് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം മുമ്പാണ് വ്യാജ മാര്‍ക്ക് ഷീറ്റ് സമര്‍പ്പിച്ഛ് കോളജ് അഡ്മിഷന്‍ നേടിയത്. ഒപ്പം 8,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഗോസൈഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് ഇന്ദ്ര പ്രതാപ് തിവാരി. അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ യദുവംശ് രാം ത്രിപാഠി 1992 ല്‍ നല്‍കിയ കേസിലാണ് തിവാരി ജയിലിലാകുന്നത്. രണ്ടാം വര്‍ഷ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട തിവാരി വ്യാജ മാര്‍ക്ക്ഷീറ്റ് നല്‍കി മൂന്നാം വര്‍ഷ ക്ലാസുകളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കേസിനാസ്പദമായ സംഭവം. അതെ സമയം കേസിന്റെ ട്രയല്‍ നടക്കുന്നതിനിടെ കോളജ് പ്രിന്‍സിപ്പല്‍ മരണപ്പെട്ടിരുന്നു.

 

Eng­lish Sum­ma­ry: BJP MLA sen­tenced to five years in jail for using fake cer­tifi­cate in col­lege admission

 

You may like this video also

Exit mobile version