Site icon Janayugom Online

കൈക്കൂലി കേസ്: കേന്ദ്രമന്ത്രാലയത്തിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്സില്‍

CBI

കൈക്കൂലിക്കേസില്‍ കേന്ദ്രമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും അലോക് ഇൻഡസ്ട്രീസിന്റെ ഒരു അസോസിയേറ്റും ഉൾപ്പെടെ നാല് പേരാണ് സിബിഐ അറസ്റ്റിലായത്. 

ജോയിന്റ് ഡയറക്ടർമാരായ മഞ്ജിത് സിംഗ്, പുനീത് ദുഗ്ഗൽ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് റൂഹി അറോറ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2019 ൽ ഏറ്റെടുത്ത അലോക് ഇൻഡസ്ട്രീസിന്റെ അസോസിയേറ്റ് രേഷഭ് റൈസാദ എന്നിവരാണ് അറസ്റ്റിലായത്.

60 ലക്ഷത്തോളം രൂപ കൈക്കൂലിയായി വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, ചെന്നൈ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ 59.80 ലക്ഷം രൂപയും (ഏകദേശം), നിരവധി കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി സിബിഐ പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനധികൃത കാര്യങ്ങള്‍ക്ക് അനുമതി നല്‍കിയതിന്റെ പ്രതിഫലമായാണ് ഇവര്‍ കൈക്കൂലി വാങ്ങിയതെന്നും തുക ഇവരില്‍നിന്ന് കൈപ്പറ്റിയതായും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Bribery case: Four top offi­cials of Union Min­istry arrested

You may also like this video

Exit mobile version