Site iconSite icon Janayugom Online

ബിഹാറിൽ വീണ്ടും പാലം തകർന്നു; ആളപായമില്ല

ബിഹാറിൽ പട്ന ജില്ലയിൽ നിർമാണത്തിലുള്ള പാലം തകർന്നു. ഞായറാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ൽ മുഖ്യമന്ത്രി നിതീഷ്‌ കുമാർ നിർമാണോദ്‌ഘാടനം നടത്തിയ പാലമാണിത്. 1600 കോടി ചെലവിൽ പൂർത്തിയാകുന്ന പദ്ധതിയാണ്‌ പാതിവഴിയിൽ തകർന്ന് വീണത്. 5.57 കിലോമീറ്റർ നീളമുള്ള പാലം സമസ്‌തിപൂർ, പട്ന എന്നീ ദേശീയ പാതങ്ങളെ ബന്ധിപ്പിച്ച്‌ ഗതാഗതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുമായിരുന്നു. എന്നാൽ നിർമാണത്തിൽ പാലം തകർന്നതോടെ പദ്ധതിയുടെ നിർമാണത്തിൽ പാകപിഴകളുണ്ടെന്നാണ്‌ പ്രതിപക്ഷത്തിന്റെ വാദം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പാലം തകരുന്നത്‌ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇതുവരെ ബിഹാറിൽ 15 പാലങ്ങളാണ്‌ തകർന്നത്‌.

Exit mobile version