Site iconSite icon Janayugom Online

ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

ശനിയാഴ്ച്ച ബ്രൗൺ‍ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ക്ലോഡിയോ നെവസ് വാലന്റെ(48) മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച വൈകുന്നേരം ന്യൂ ഹാംഷെയറിൽ വാടയ്ക്കെടുത്ത കെട്ടിടത്തിലാണ് നെവസ് വാലൻിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പ്രൊവിഡൻസ് പെലീസ് മേധാവി ഓസ്കാർ പെരസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

യൂണിവേഴ്സിറ്റി വെടിവയ്പ്പിൽ മാത്രമല്ല, ബ്രൂക്ക്ലൈനിലെ വീട്ടിൽ വെടിയേറ്റ് മരിച്ച മസാച്യുസെറ്റ് ഓഫ് ടെക്നോളജി പ്രഫസർ നുനോ എഫ്ജി ലൂറിറോയുടെ മരണത്തിലും ഇയാൾക്ക് ബന്ധമുള്ളതായി അനൗദ്യോ​ഗിക വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം പൊലീസ് ഔദ്യോ​ഗികമായി വെളിപ്പെടുത്തിയിട്ടില്ല.

നെവസ് വാലന്റെന് നിലവിൽ യൂണിവേഴ്സിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റീന പാക്സൺ പറഞ്ഞു. രണ്ട് കേസുകളും തമ്മിലുള്ള ബന്ധം എഫ്ബിഐ നേരത്തെ തളളിയിരുന്നു. എന്നാൽ ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം അന്വഷണ സംഘം ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് ന്യൂയോർക്ക് ടൈം പോസ്റ്റ് കുറിച്ചു. നെവസ് വാലന്റെയും ലൂറിറോയുയും പോർച്ചു​ഗലിലെ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്നതായി ഉദ്ദ്യോ​ഗസ്ഥർ പറഞ്ഞു.

Exit mobile version